Friday, February 12, 2010

തേങ്ങലുകള്‍





ഞാന്‍ കാതോര്‍ക്കുകയാണ് മച്ചില്‍ നിന്ന് ചിലക്കുന്ന ആ ഗൌളിയുടെ ആ സ്വരത്തിനായി ഇല്ല എനിക്കത് കേള്‍ക്കാന്‍ കഴിയുന്നില്ല എന്‍റെ ബാല്യവും കൌമാരവും എല്ലാം എന്‍റെ മുന്നില്‍ നിന്നും അകന്നകന്നു പോകുന്നു ഞാന്‍ നടന്നു വന്ന നാട്ടു വഴികളും എന്‍റെ സുന്ദരമായ ഗ്രാമവും എല്ലാം, അവസാനം കാലം എന്നെ കൊണ്ടെത്തിച്ചു സ്വപ്‌നങ്ങള്‍ ഇല്ലാത്ത മനസ്സുകള്‍ മരവിച്ച യന്ത്രങ്ങളുടെ ആലോകത്ത് ഇവിടെ എല്ലാം യന്ത്രങ്ങളാണ് ! ഞാനും അതിലൊന്നായി എന്‍റെ മനസ്സും പതിയെ പതിയെ മരവിച്ചു തുടങ്ങി എന്‍റെ സ്വപ്നങ്ങളും പതിയെ പതിയെ മങ്ങാന്‍ തുടങ്ങി എന്‍റെ കാലുകളും ഏതോ റിമോട്ടിന്റെ നിയന്ത്രണത്തിലായി ,

അപ്പോളാണ് ഏതോ ഒരു നേര്‍ത്ത തേങ്ങല്‍ ഞാന്‍ കേട്ടത് അതെന്‍റെ ഹൃദയത്തിന്റെ ആയിരുന്നു , തടവറയിലായ എന്‍റെ ഹൃദയത്തിന്റെ ദീന രോദനം അപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി നോക്കി അപ്പോള്‍ ഞാന്‍ കണ്ടത് എന്‍റെ മാത്രമല്ല ഒരു കൂട്ടം ഹൃദയങ്ങള്‍ തങ്ങളുടെ നൊമ്പരങ്ങള്‍ ആ തടവറയില്‍ പറയുകയാണ്

ആദ്യത്തെ ഹൃദയം പറഞ്ഞത് ഒരു വേര്‍പാടിന്റെ കഥ ആയിരുന്നു ഒരു നഷ്ട പ്രണയത്തിന്റെ കഥ ആ ഹൃദയത്തിന്റെ ഉടമ ഒരു പാവം നാട്ടിന്‍ പുറം കാരനായിരുന്നു കിളികളും പുഴയും കാവുകളും അമ്പലങ്ങളും ഉള്ള ഒരു സാദാ നാട്ടിന്‍ പുറം . അവിടെ ഒരു സാദാരണ കുടുമ്പത്തിലെ മൂത്ത മകന്‍ . അവര്‍ മൂന്നു മക്കള്‍ മൂത്ത ചേച്ചിയും ഒരനുജനും അച്ഛനും അമ്മയും ഉള്ള ഒരു സാധാരണ വീട് അവിടെ ആണ് അയാള്‍ പഠിച്ചതും വളന്നതും എല്ലാം . കോളേജില്‍ പ്രീ ഡിഗ്രി പഠിക്കുമ്പോള്‍ ആണ് അയാള്‍ അവളെ പരിചയ പെടുന്നത് . ഒരു സാധാരണ പെണ്‍ കുട്ടി
അവരുടെ സ്നേഹം അമ്പലങ്ങളിലും ബസ്‌ സ്റൊപ്പിലും കോളജിലും ആയി വളര്‍ന്നു . അവരുടെ സ്വപ്നങ്ങള്‍ അങ്ങനെ രണ്ടു പേര്‍ മാത്രമായി ചുരുങ്ങി ചുരുങ്ങി വന്നു.
പിന്നെ അവന്‍ പ്രീ ഡിഗ്രി പാസ്സായി അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജില്‍ നിന്നും സിവില്‍ ഡ്രാഫ്റ്റ്‌ മാന്‍ ഡിപ്ലോമയെടുത്തു.

അങ്ങനെ അവന്‍ ഒരു തൊഴില്‍ അന്വക്ഷി ആയി . ഒരു ദിവസം അവന്‍ കണ്ട പരസ്യത്തില്‍ ഗള്‍ഫിലേക്കുള്ള ഒരു ഒഴിവിലക്ക് അപേക്ഷ അയക്കുകയും അവനു ആ ജോലി കിട്ടുകയും ചെയ്തു
അങ്ങനെ അവന്‍ ഒരു യന്ത്രമായി മാറി അവന്റെ ഹൃദയം ഈ തടവറയിലും എങ്കിലും അവന്‍ ഹാപ്പി ആയിരുന്നു അവന്റെ ഉള്ളില്‍ ഒരായിരം സ്വപ്നങ്ങളും ആ സ്വപ്നങ്ങള്‍ എല്ലാം അവളായിരുന്നു ആ പ്രണയം തീര്‍ത്ത മരുപ്പച്ചയിലൂടെ അവന്‍ തളരാതെ നടന്നു കൊണ്ടേയിരുന്നു. അവളുടെ സ്വരത്തിനായി അവന്റെ ഫോണ്‍ റിംഗ് ചെയ്തുകൊണ്ടേ ഇരുന്നു ,അവളുടെ
മോഹങ്ങള്‍ക്കായി അവന്‍ അവന്റെ ബാങ്ക് ബാലന്‍സ് കുറച്ചു കൊണ്ടേ ഇരുന്നു .
അങ്ങനെ രണ്ടു വര്‍ഷത്തിനു ശേഷം അവന്‍ ലീവിന് നാട്ടില്‍ പോകുന്നു ഒരായിരം മോഹങ്ങളും സ്വപ്നങ്ങളുടെ ഒരു ഭാണ്ടവും പേറി അവന്‍ നാട്ടിലേക്കു തിരിച്ചു.
നാട്ടിലെത്തിയപ്പോള്‍ അവനറിഞ്ഞു തന്റെ നാടാകെ മരുന്ന് താന്‍ നടന്ന വഴികള്‍ ഇന്നില്ല, താന്‍ കണ്ട ആ ഗ്രാമം ഇന്നിവിടെ എരിഞ്ഞു കൊണ്ടിരിക്കുകയാണ്‌ അവസാന ശ്വാസം വലിക്കുന്നതിന്റെ
ശബ്ദം അവനു കേള്‍ക്കാം . ഇവിടെ തനിക്കു അപരിചിതരുടെ എണ്ണം കൂടി ഇരിക്കുന്നു. അവന്‍ വീട്ടിലെത്തി അപ്പോളും അവന്റെ ഉള്ളില്‍ നിറയെ അവള്‍ ആയിരുന്നു പെട്ടെന്ന് തന്നെ അവന്‍ അവളെ
ഫോണില്‍ വിളിച്ചു അവളുടെ മറുപടി അവനെ വേദനിപ്പിക്കുന്നത് ആയിരുന്നു അവള്‍ ഒരു കൂട്ടുകാരിയുടെ വീടിലാണ് എന്ന് വൈകിട്ടെ വരൂ . അവന്‍ അവള്‍ക്കായി കാത്തിരുന്ന് കാത്തിരുന്ന് ഇരുട്ടായി ഇതിനിടയില്‍ ഒരിക്കല്‍ പോലും അവള്‍ അവനെ വിളിച്ചില്ല അവനും അവസാനം അവന്റെ കാത്തിരുപ്പിനു വിരാമം ആയി അവളുടെ വിളി എത്തി അവള്‍ വീട്ടിലെത്തി അവിടെ ആരോ ഉണ്ട് നാളെ കാണാം എന്ന് പറഞ്ഞവള്‍ ഫോണ്‍ കട്ട് ചെയ്തു .
അടുത്ത ദിവസം രാവിലെ അതി രാവിലെ ഉണര്‍ന്നു അവന്‍ അവളെ വിളിച്ചു അവള്‍ കുറച്ചു കഴിഞ്ഞു ബസ്‌ സ്റ്റോപ്പില്‍ എന്ന് പറഞ്ഞു ഫോണ്‍ വച്ചു. അവന്‍ അവളെ ക്കാണാന്‍ അവിടെത്തി കാത്തു നിന്നു അങ്ങനെ അവള്‍ എത്തി അവന്‍റെ ഹൃദയം ആദ്യമായി അന്നു തേങ്ങി അവളെ ഓര്‍ത്ത്. തനി ഒരു നാടന്‍ പെണ്ണിനെ കാണാന്‍ എത്തിയ അവന്‍ മുല്ല പ്പൂവും തുളസിക്കതിരും
സ്വപ്നം കണ്ട പാവം താനെ മുന്‍പില്‍ നില്‍ക്കുന്നത് ആരെന്നറിയാന്‍ പോലും അവന്‍ കുറെ സമയം എടുത്തു കൈയില്‍ മൊബൈലും കാലില്‍ ജീന്‍സുമായി അവള്‍
അവന്‍ തകരുകയായിരുന്നു താന്‍ കാത്തിരുന്ന ഒരു വികാരവും അവളില്‍ ഇല്ലായിരുന്നു ഏതോ ആപരിചിതനെ പോലെ അവള്‍ അവനോടെന്തോക്കെയോ ചോദിച്ചു അവന്‍
എന്തൊക്കെയോ മറുപടിയും പറഞ്ഞു അവസാനം അവള്‍ അവനോടു പറഞ്ഞു താനിന്നു പോകുകയാണ് അവളുടെ ഏതോ ഫ്രണ്ട് അവളെ കാണാന്‍ എത്തുന്നു. അവന്‍ ചോദിച്ചു ഞാന്‍ തന്‍റെ വീട്ടില്‍ വന്നു ചോദിക്കട്ടെ നമ്മുടെ കാര്യം . അവള്‍ എന്തെന്ന അര്‍ഥത്തില്‍ അവനെ നോക്കി ഒന്നും അറിയാത്തതു പോലെ നമ്മുടെ വിവാഹ കാര്യമാണ് , വേണ്ട അവള്‍ എടുത്തടിച്ച പോലെ പറഞ്ഞു വീട്ടില്‍ ആര്‍ക്കും ഗള്‍ഫുകാരനെ ഇഷ്ടമല്ല അച്ഛന്‍ ഏതോ കല്യാണം ഒരപ്പിച്ചത് പൊലെ ആണ് എന്ന്, അവന്‍ ഒരു നിമിഷം മരവിച്ചു പോയി അവള്‍ക്കു ഇപ്പോള്‍ പ്രവാസിയെ ഇഷ്ടമല്ല എന്ന് അവന്റെ ഉള്ളില്‍ നിന്നും അവസാനത്തെ പ്രതീക്ഷയുടെ വെളിച്ചവും പറന്നു പറന്നു പോയ്‌ കൊണ്ടിരുന്നു അകന്നകന്നു പദങ്ങളും ഒറ്റയടി പാതകളും കടന്നു ഗ്രാമങ്ങളും പുഴകളും കടന്നു നഗരങ്ങളും കടലുകളും കടന്നു എങ്ങോട്ട് എന്നറിയാതെ.
അവന്‍ തകര്‍ന്ന ഹൃദയവും ആയി വീട്ടിലെത്തി . ഒരു മാസത്തിനു ശേഷം തിരിച്ചിവിടെയും ഒരു യന്ത്ര മനുഷനായ്, അങ്ങനെ ഞാന്‍ ഈ തടവറയിലും ആയി തകര്‍ന്ന ഹൃദയങ്ങളുടെ ഈ തടവറയില്‍




ഇനി അടുത്ത ഹൃദയം പറഞ്ഞത് .............. തുടരും

sumesh

No comments:

Post a Comment